നിലപാടുകളിൽ നിന്ന് മാറില്ല,പൃഥ്വിരാജിനെ പ്രശംസിച്ച് നടൻ ജഗദീഷ്!!

jagadeesh praises prithivraj: പൃഥ്വിരാജിനെ പ്രശംസിച്ച് വന്നിരിക്കുകയാണ് നടൻ ജഗദീഷ്. നിലപാടുകളിൽ വെതിചലിക്കാതെ ദൃഢമായി മുന്നോട്ടു പോകുന്ന വ്യക്തിയാണ് പൃഥ്വി. മനസിലൊന്നു കരുതുകയും പുറമെ വേറൊന്നു കാണിക്കുകയും ചെയ്യുന്ന രീതി പൃഥ്വിരാജിന് ഒട്ടും ഇല്ല. പറയേണ്ടത് പറയേണ്ടിടത്തു തുറന്നു പറയും. പുതിയ തലമുറ കണ്ടു പഠിക്കേണ്ട ഗുണമാണ് ഇതെന്ന് ജഗദീഷ് പറയുന്നു . ഗുരുവായൂരമ്പലനടയിൽ സിനിമയുടെ വിജയാഘോഷവേളയിലായിരുന്നു ജഗദീഷ് ഇക്കാര്യം പറഞ്ഞത് . “മുതിർന്നവർക്ക് ഏറ്റവും ആദരവും സ്നേഹവും നൽകും.

അതോടൊപ്പം തന്നെ നിലപാടിന്റെ കാര്യത്തിൽ മനസിലൊന്ന്, പുറമെ വേറൊന്ന് എന്ന രീതി പൃഥ്വിരാജിന് ഇല്ല. പൃഥ്വിരാജിന്റെ മനസിലുള്ളത് അദ്ദേഹത്തിന്റെ മുഖത്ത് വായിച്ചെടുക്കാൻ കഴിയും, ഇത് ഒരു ഗുണമാണ് നിലനിറുത്തുക. അതിൽ ഞങ്ങൾക്കെല്ലാവർക്കും അഭിമാനമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന സാഹചര്യത്തിൽ താരസംഘടനയായ ‘അമ്മ’യെ പരസ്യമായി വിമർശിച്ച് താരങ്ങൾ രംഗത്തെത്തിയിരുന്നു. അത്തരം യുവതാരങ്ങളിലൊരാളാണ് പൃഥ്വിരാജ്. അമ്മയുടെ ഭാഗത്തു വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ശക്തമായ ഇടപെടലുകൾ അമ്മയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും പൃഥ്വിരാജ് ആവശ്യപ്പെട്ടിരുന്നു .

പദവികളിൽ ഇരിക്കുന്നവർക്കെതിരെ ആരോപണങ്ങളുണ്ടായാൽ അവർ ആ സ്ഥാനങ്ങളിൽനിന്നു മാറി നിൽക്കണമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. കൂടാതെ ഇരകളുടെ പേരുകൾ മാത്രമാണ് സംരക്ഷിപ്പെടേണ്ടതെന്നും ആരോപണവിധേയരുടെ പേരുകൾ പുറത്തുവിടാൻ നിയമവ്യവസ്ഥയിൽ വിലക്കില്ലെന്നും പൃഥ്വിരാജ് പറഞ്ഞത് ചർച്ചയായിരുന്നു. തുടർന്നുള്ള ദിവസങ്ങളിലാണ് അമ്മയുടെ ഭരണസമിതിയിൽ കൂട്ടരാജി ഉണ്ടായത്. റിപ്പോർട്ട്‌ പുറത്തുവന്ന സമയം കുറ്റക്കാരുടെ പേരുകൾ ഒഴിവാക്കിയിരുന്നു.

jagadeesh praises prithivraj

എന്തിന് റിപ്പോർട്ടിൽ നിന്നും പേരുകൾ ഒഴിവാക്കിയെന്നും ആരോപിതർ അഗ്നിശുദ്ധി തെളിയിക്കട്ടെയെന്നുമായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന സമയത്ത് ജഗദീഷിന്റെ പ്രതികരണം. വാതിലിൽ മുട്ടിയെന്ന് ഒരാൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കുകയും ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് മാറ്റിനിർത്തരുത് എന്നും അദ്ദേഹം പ്രതികരിച്ചു . പല തൊഴിലിടത്തും ഇങ്ങനെയില്ലേ എന്ന ചോദ്യം അപ്രസക്തമാണ് എന്നും അത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല്ലെന്നും ഭാവിയിൽ ഈ പ്രശ്‌നം പരിഹരിക്കാനാണു ശ്രമിക്കേണ്ടതെന്നും ജഗദീഷ് പറഞ്ഞു.

Leave A Reply

Your email address will not be published.