അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതിൽ പ്രതികരിച്ച് പാർവതി!!

parvathy speaks about amma: ലൈംഗികാരോപണത്തെ തുടർന്ന് താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി പാർവതി. താരസംഘനയുടെ അംഗങ്ങൾക്കെതിരേ ഉയർന്ന ലൈംഗികാരോപണങ്ങളിൽ ഉത്തരവാദിത്തത്തോടെയാണ് പ്രതികരിക്കേണ്ടിയിരുന്നത്. എന്നാൽ ഭീരുക്കളെപ്പോലെ ഒഴിഞ്ഞുമാറിയെന്ന് പാർവതി വിമർശിച്ചു. ഉത്തരവാദിത്തത്തോടെ സംസാരിക്കാനുള്ള ഒരു സ്ഥാനത്താണ് അവർ ഇരുന്നിരുന്നത്. ഞങ്ങൾ സ്ത്രീകളാണ് ഇപ്പോൾ ചർച്ചകൾ നയിക്കുന്നത് . പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാറുമായി സഹകരിച്ച് ഒരു ചെറിയ നീക്കമെങ്കിലും നടത്തിയിരുന്നുവെങ്കിൽ നന്നായിരുന്നു എന്നും തരാം പറയുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയെ സംഘടനയിലേക്ക് തിരികെ സ്വാഗതതും ഈ എക്‌സിക്യൂട്ടീവ് കമ്മിറ്റി തന്നെയാണ് . ഇതേ കമ്മിറ്റി തന്നെയാണ് ലൈംഗികാരോപണങ്ങൾ പുറത്ത് വരുന്നത് വരെ അനങ്ങാതെ ഇരുന്നത്. സ്ത്രീകൾക്ക് പരാതിയുണ്ടെങ്കിൽ മുന്നോട്ട് വരട്ടെ എന്ന് പറഞ്ഞ്കൊണ്ട് സർക്കാരും അശ്രദ്ധ കാണിച്ചു. പൊതുസമൂഹത്തിന്റെ പരിഹാസം ഏറ്റുവാങ്ങേണ്ട അവസ്ഥയിലൂടെ സ്ത്രീകൾ കടന്നുപോകും. ശേഷം ഞങ്ങളുടെ കരിയർ, മാനസികാരോഗ്യം എന്നിവയെക്കുറിച്ചൊന്നും ആരും ചിന്തിക്കുകയില്ല. പ്രശ്നങ്ങളെല്ലാം ഉണ്ടാക്കിയത് ഞങ്ങളല്ല .

പക്ഷേ ഇതിന്റെ ആഘാതമെല്ലാം ഏറ്റുവാങ്ങേണ്ടി വരുന്നത് സ്ത്രീകളാണ്. മുന്നോട്ട് വന്ന സ്ത്രീകളെ പൂർണമായും പിന്തുണയ്ക്കുന്നു. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നേരത്തേ നടപ്പാക്കിയിരുന്നുവെങ്കിൽ അതിജീവിതർക്ക് ഇപ്പോൾ നീതിയ്ക്കായി അലയേണ്ടി വരില്ലായിരുന്നു .അമ്മ എങ്ങിനെയാണ് പ്രവർത്തിക്കുക എന്ന് അറിയാം . ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റി സർവാധികാരിയായി ഇരിക്കുകയാണ്, അതിനാൽ നമുക്ക് നമ്മുടെ ആവശ്യങ്ങളെക്കുറിച്ച് സംസാരിക്കാൻ അവിടെ അവകാശമില്ല. ഇനിയെങ്കിലും മികച്ച നേതൃത്വം വന്നാൽ സംഘടന ശക്തിപ്പെട്ടേക്കാം എന്നാണ് പാർവതി പറഞ്ഞത്.

parvathy speaks about amma

കഴിഞ്ഞ ദിവസമാണ് അമ്മ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാൽ രാജിവച്ചത്. രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും എന്നും അറിയിച്ചിട്ടുണ്ട് . അമ്മ ഒന്നാം തീയതി നല്‌കുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ലഭ്യമാക്കാനും നിലവിലുള്ള ഭരണ സമിതി താത്‌ക്കാലിക സംവിധാനമായി തുടരും.അമ്മയെ നവീകരിക്കാനും ശക്തിപ്പെടുത്തുവാനും കഴിയുന്ന പുതിയൊരു നേതൃത്വം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. രാജീവച്ചശേഷം മോഹൻലാൽ പറഞ്ഞ വാക്കുകളാണ്. മലയാള സിനിമ ലോകത്തെ രഹസ്യങ്ങൾ തുറന്നുകാട്ടുകയും അതിനെതിരെ ശബ്ദമുയർത്തിയതിന്റെ പ്രതീകമായിരുന്നു ഈ കൂട്ടരാജി. ലൈംഗികാരോപണം ഉയർന്നതിനെത്തുടർന്ന് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചിരുന്നു. മുകേഷ്, ജയസൂര്യ, സിദ്ദിഖ്, മണിയൻപിള്ള രാജു തുടങ്ങിയവർക്കെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

entertainmentmalayalam cinemaparvathy speaks about amma
Comments (0)
Add Comment